2011, മേയ് 7, ശനിയാഴ്‌ച

ലാല്‍ബാഗിലെ സന്ധ്യകള്‍

ഇവിടെയീയുദ്യാനനഗരയിലെ
മനം കവരും പൂങ്കാവനത്തില്‍
ചില്ലുകൊട്ടാരത്തിന്നരികിലായ്
പുല്‍മെത്തയിലെകാന്തനായ്
സന്ധ്യതന്നരുണിമ നുകരുവാന്‍
വന്നിരിപ്പൂ ഞാനീ സായംസന്ധ്യയില്‍...
നഗരത്തിരക്കില്‍നിന്നുമൊളിച്ചോടി
ഏകാന്തതതന്‍ തുരുത്ത് തേടി
ഗൃഹാതുരത്വത്തിന്‍ മധുരം നുകരാന്‍
രാജകീയോദ്യാനമാം ലാല്‍ബാഗല്ലാതെ
മറ്റേതുണ്ടിടമീ തിരക്കേറും മഹാനഗരത്തില്‍..?
ബോഗൈന്‍വില്ലതന്‍ ചോട്ടില്‍
ഏകനായ് ഏകാന്തനായ് ഞാനിരിപ്പൂ...
നിറയെ പൂക്കള്‍ പേറും പനിനീര്‍ ചെടികളും
കുടമുല്ലപ്പൂക്കള്‍തന്‍ സൌരഭ്യവും
ചേക്കേറാന്‍ തിടുക്കത്തില്‍ പറന്നകലും
പറവകള്‍ തന്‍ കിളിക്കൊഞ്ചലുകളും
കളിപ്പോയ്കയില്‍ നിന്നെത്തും കുളിര്‍ തെന്നലും
മനസ്സില്‍ വിളയിച്ച മധുരമുന്തിരി തോപ്പും
മറക്കുവാന്‍ കഴിയില്ലൊരിക്കലും
മഴവില്ലിന്‍ വര്‍ണ്ണരാജി പോല്‍ തെളിയുന്നിതെപ്പോഴും...
കാലം മായ്ച്ചിട്ടും മായാത്ത ഓര്‍മ്മച്ചെപ്പുമായ്
വന്നിരിപ്പൂ ഞാനിവിടെയീ സന്ധ്യയില്‍...