2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഒരു വിളിപ്പാടകലെ


ഒരു വിളിപ്പാടകലെ നീ വന്നു നിന്നപ്പോളെന്‍
കരളില്‍ കിനാവിന്‍റെ തേന്‍മഴ പെയ്തു സഖീ
വിളിക്കാതെയെത്തിയോരതിഥിയായ് നീ
കളിക്കൂട്ടുകാരിയായ്‌ ജീവിതം പങ്കിട്ടപ്പോള്‍
ഓര്‍ത്തില്ലയൊട്ടും വീണ്ടും കണ്ടുമുട്ടിടുമെന്ന്
ഓര്‍മ്മകള്‍ പുതുക്കുവാനവസരമുണ്ടായല്ലോ...
എന്തിന് വീണ്ടും സഖീ വന്നു നീ മനസ്സിന്റെ
നൊമ്പരം തീര്‍ക്കാനായി ജീവിത പങ്കാളിയായ്
കാലത്തിന്‍ പ്രയാണത്തില്‍ വേര്‍പിരിഞ്ഞവര്‍ നമ്മള്‍
ലോലമാം ഹൃദന്തത്തിന്‍ തന്ത്രികള്‍ മുറിയവേ..!
ചിറകുകള്‍ മുളയ്ക്കാത്ത പൊല്‍ക്കിനാവുകള്‍ തേടി
ഉറക്കമിളച്ചു നാമെത്രയോ കാഴ്ഞ്ഞില്ലേ..?
കണ്ടതെല്ലാം പാഴ്ക്കിനാവുകളെന്നറിഞ്ഞു നാം
വീണ്ടുമീ സംഗമമൊട്ടും നിനയ്ക്കാതെ..!
കയ്യെത്തും ദൂരത്ത് നീ സാന്നിധ്യമറിയിച്ചു
വയ്യെനിക്കെല്ലാം മറക്കുവാനോമലാളെ...







അഭിപ്രായങ്ങളൊന്നുമില്ല: