2009, ജൂൺ 14, ഞായറാഴ്‌ച

പട്ടുറുമാല്‍

അത്തറ് പൂശിയ പട്ടുറുമാലന്ന്
കുപ്പായക്കീശയിലിട്ടു നടന്നതും
മൊഞ്ചത്തിപ്പെണ്ണിനെ പാട്ടിലാക്കാനായി
തഞ്ചത്തിലതുകെട്ടി ചന്തയില്‍ ചെന്നതും
ശുജായിത്തരവുമായ് വിലസിയ കാലത്തെ
മജകള്‍ പറയുകിലേറേയുണ്ട്...
കൊണ്ടോട്ടി നേര്‍ച്ചയ്ക്ക് പോയ് വരും നേരത്ത്
കണ്ടു ഞാനവളുടെ മൊഞ്ചേറും പുഞ്ചിരി
കരിമഷിയെഴുതിയ കണ്ണുകളില്‍ നീന്തുന്ന
പരല്‍മീനുകളഴകിനു മാറ്റ് കൂട്ടി...
പതിനാലാം രാവിന്റെ വെള്ളിവിളക്കുമായ്
പടിഞ്ഞാറെ മാനത്തോരന്ബിളിയെത്തി
വരുമോയെന്‍ ഖല്‍ബിലെ ഹൂറിയായ് വീണ്ടും നീ
തരുമോ നിന്‍ കരളിന്‍ കിനാക്കളെല്ലാം..?
അത്തറ് പൂശിയ പട്ടുറുമാലുമായ്
കാത്തിരിക്കാം ഞാനീയാറ്റു വക്കില്‍..!

അഭിപ്രായങ്ങളൊന്നുമില്ല: