2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

തേങ്ങുന്ന തേന്മാവ്



ഏകയായിന്നു ഞാനീ വഴിത്താരയില്‍
ശോകാര്‍ദ്രമാനസയായി നിന്നീടവേ,
നാളുകള്‍ക്കപ്പുത്തുള്ളോരെന്‍ജീവിത-
ത്താളുകളോരോന്നുമോടിയെത്തുന്നിതാ...
വാസന്തദേവിയന്നാഗതയായപ്പോള്‍
അര്‍പ്പിച്ച പൂക്കളും മാമ്പഴക്കൂട്ടവും
എല്ലാം കൊഴിഞ്ഞുവീണിന്നു ഞാനേകയായ്
ഉല്ലാസമറ്റു പൊഴിഞ്ഞ കിനാവുമായ്..!
എത്രയോ പൊന്നിന്‍കിനാവില്‍ വരച്ചോരെന്‍
ചിത്രങ്ങളിന്ന്‍ കണ്ണീരിനാല്‍ മാഞ്ഞുപോയ്‌.!!
പൂങ്കുയിലില്ലിന്നു പാട്ടുകള്‍ പാടുവാന്‍
എന്‍കരച്ചില്ലയില്‍ കൂടുകള്‍ കൂട്ടുവാന്‍...
മാമ്പഴക്കാലമിന്നോടിയെത്തീടുകില്‍
എമ്പാടുമാരാധകരെനിക്കെത്തിടും
പൊട്ടിച്ചിരിച്ചാര്‍ത്ത് മാമ്പഴം തിന്നുവാന്‍
കുട്ടികളില്ലിന്നു തമ്മില്‍ പിണങ്ങുവാന്‍...
മാമ്പഴക്കാലമേ,തേങ്ങുമീയെഴതന്‍
നൊമ്പരം തീര്‍ക്കുവാനോടിയെത്തീടുമോ..?
(ബാലപംക്തി-ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് 1961 )

അഭിപ്രായങ്ങളൊന്നുമില്ല: