2011, ജൂലൈ 22, വെള്ളിയാഴ്‌ച

യമുന മൂകമായൊഴുകുന്നു..!



കണ്ണുനീര്‍ പൊഴിക്കട്ടെയാര്‍ഷഭാരതത്തിന്റെ
മണ്ണിലെ പ്രഭാനാളമസ്തമിച്ചതിനാലെ..!
അടിമത്തത്തിന്നൂക്കന്‍ ചങ്ങല പൊട്ടിച്ചീടാന്‍
അടരാടിയുള്ളോരാദിവ്യനാം മഹാത്മജി
കേവലമൊരു മതഭ്രാന്തന്റെ കൈത്തോക്കിന്
ജീവനെ സമര്‍പ്പിച്ചിട്ടാത്മനിര്‍വൃതി നേടി..!
അന്നൊരു സായാഹ്നത്തില്‍ യമുനാതീരത്തിലെ
ചെന്നിറം ചിന്നീടുന്ന പഞ്ചാരമണല്‍തിട്ടില്‍
പ്രാര്‍ത്ഥനയ്ക്കായി വന്നുനില്‍ക്കുന്നു മഹാത്മജി
പ്രാര്‍ത്ഥനയാരംഭിച്ചു രാമരാമനാമോച്ചാരണം...
തെല്ലിളം നിമിഷങ്ങള്‍ കടന്നുപോയി മണ്ണിന്‍
മല്ലിക ഞെട്ടറ്റതാ വീഴുന്നു മണല്‍തിട്ടില്‍..!
നൂറ്റാണ്ടുകള്‍ താണ്ടിക്കടന്ന നാടിന്‍ ജീവന്‍
അറ്റുപോയ് മതഭ്രാന്തിന്‍ വെടിയുണ്ടകളാലെ.!
യമുനാ തീരത്തിലെ പുല്‍ക്കൊടി വിറയ്ക്കുന്നൂ
ക്ഷമയറ്റതാം മഹാപാതകമോര്‍മ്മിക്കവേ...
മൂകമായൊഴുകുന്നു യമുനാനദിയിന്നും
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്‌...
(ബാലപംക്തി-മാതൃഭൂമി ആഴ്ചപ്പതിപ്പ്
1961 ഫിബ്രവരി 11 ന്റെ ലക്കത്തില്‍ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: