2012, നവംബർ 12, തിങ്കളാഴ്‌ച

തുമ്പിയോട്


തുമ്പീ തുമ്പീ നീയെന്തേ...
തുള്ളിപ്പാറി നടക്കാത്തൂ..?
തുമ്പപ്പൂവ് വിരിഞ്ഞല്ലോ
പൂമ്പാവാടയുടുത്തല്ലോ..!
ചെങ്കതിരോനണയുന്നേരം 
പൂങ്കാവൊക്കെയുണര്‍ന്നേരം...
കൊന്നക്കാടിന്നുള്ളിലൊളിച്ചി-
ട്ടിന്നുമിരുന്നു തപസ്സാണോ..?
അന്തികെയമ്മയിരിപ്പുണ്ടോ..?
പൂന്തേന്‍ കൊണ്ടുവരാറുണ്ടോ..?
ചുമ്മാ പാറിനടക്കാനായ്
സമ്മതമമ്മ തരുന്നില്ലേ..?
ഒത്തിരിയൊത്തിരി സ്വപ്‌നങ്ങ
ളിത്തറനാളും നെയ്തിട്ടും
പൊന്നിന്‍ ചിറക് മുളച്ചപ്പോള്‍
ഒന്നായവയടിപറ്റുകയോ..!
തുമ്പപ്പൂവ് വിരിഞ്ഞിട്ടും
പൂമ്പാവാടയുടുത്തിട്ടും
തുമ്പീ തുമ്പീ നീയെന്തേ...?
തുള്ളിപ്പാറി നടക്കാത്തൂ..!

(ഈ കവിത 1961  ഡിസംബര്‍ 3 ലെ
ദേശാഭിമാനി പ്രതിവാരപതിപ്പില്‍
പ്രസിദ്ധീകരിച്ചതാണ്)

അഭിപ്രായങ്ങളൊന്നുമില്ല: